വെള്ളിയാഴ്‌ച, മാർച്ച് 02, 2012

postheadericon ഒരു യാത്രയുടെ അന്ത്യം .....






ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ അകലെ നിന്നും തിരു കേശ മന്ദിരത്തിലേക്കുള്ള വിളി കാതുകളില്‍ വന്നലച്ചു...

ചിതാഭസ്മം നിമജ്ജനം ചെയ്ത ഒഴുക്കുകള്‍ മനസ്സില്‍ മാലിന്യങ്ങള്‍ നിറച്ചിരുന്നു... ആള്‍ ദൈവങ്ങളും കുളിമുറിയില്‍ കാല്‍ തെറ്റി വീണു.....

പുതിയ ലോകത്തിന്റെ അന്വേഷണത്തില്‍ മനസ്സില്‍ എവിടെയോ ചുവന്ന നക്ഷത്രം തെളിഞ്ഞു..

ഇനി ഒരു മടക്കം...

ബസ്സിന്റെ സീറ്റില്‍ ഇരുന്നതും ഖലീല്‍ ജിബ്രാന്റെ വരികളിലൂടെ കണ്ണുകള്‍ ഓടിക്കൊണ്ടിരുന്നു... കുന്നുകളിലെ വിപ്ലവ പ്രഭാഷണങ്ങള്‍.....

കഴുതപ്പുറത്തേറിയ വിപ്ലവകാരി ജെറുസലേമിലെ ആത്മീയ വാണിഭക്കാര്‍ ക്കെതിരെ ചൂരല്‍ പ്രയോഗിച്ചു..... പരീശന്മാര്‍ പുളഞ്ഞു....

ബസ്സ്‌ നിര്ത്താ തെ ഓടിക്കൊണ്ടിരുന്നു...
ജിബ്രാന്റെ പുസ്തകം തീര്ത്തുെ മുഹമ്മദ്‌ അസദിന്റെ മക്കയിലേക്കുള്ള വഴിയിലേക്ക് കടന്നു... ദുബായിയില്‍ വെച്ച് പരിചയപ്പെട്ട ജാഫെര്‍ സാഹിബ് വായിക്കാന്‍ തന്നതാണ്..

ജാഫെര്‍ സാഹിബിന്റെ മതാതിടിഷ്ടിത പ്രത്യയ ശാസ്ത്രം തുടക്കത്തില്‍ ചിന്തകളെ ഉധീപിപ്പിച്ചിരുന്നു... പക്ഷെ ചുവപ്പ് പ്രത്യയ ശാസ്ത്രത്തിന്റെ അസ്കിത അതിനെയും
ബാധിച്ചിരുന്നു എന്ന് പിന്നീടറിഞ്ഞു... മതം കൊണ്ട് കെട്ടിപ്പൊക്കിയ ഒരു ഇരുമ്പ്
മറ പ്രതീക്ഷിച്ചു ഇന്നും ജാഫെര്‍ സാഹിബ് കാത്തിരിക്കുകയാണ്..

മക്കയിലേക്കുള്ള വഴിയില്‍ വെച്ച് പുതിയ പ്രവാചകനെ പരിചയപ്പെട്ടു... മരുഭൂമിയിലെ വിപ്ലവകാരിയെ കുറിച്ചോ യേശുവിന്റെ സുവിശേഷം???


തുര്ക്കി വാസ്തു വിദ്യയില്‍ പണിത ഒരു വലിയ മന്ദിരത്തിന്റെ മുമ്പില്‍ ബസ്സ്‌ ഒരു അനക്കത്തോടെ നിന്നു. പച്ച പട്ടു പുതച്ച കണ്ണാടി ക്കൂടില്‍ മുമ്പില്‍ ആളുകളുടെ തിക്കും തിരക്കും..

ചന്ദനത്തിരി ഗന്ധം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ആയിരം വട്ടം ശൈഖിനെ വിളിച്ചു കൊണ്ട് പച്ച തലപ്പാവുകള്‍ ഇളകിയാടി ...

മുടിക്കൂട് തൊട്ടു മൊത്തി നിര്‍വ്രിധിയോടെ മടങ്ങിയവര്ക്ക് പച്ച പുതപ്പിട്ട പൂജാരി പ്രസാദമായി അരിയും കുരുമുളകും കൊടുത്തു...

യാത്രയുടെ അന്ത്യം ഇതോ? ദേവന്‍ കണ്ണാടി ക്കൂട്ടിലെ നീളന്‍ മുടിയിലേക്ക് നോക്കി. തലപ്പാവ്‌ ധരിച്ച പരീശന്മാര്‍ രസീത് കുറ്റി ദേവന്റെ മുന്നിലേക്ക്‌ നീട്ടി...


ദേവന്‍ കഴുതപ്പുറത്തായിരുന്നു... കൈയില്‍ ഇരുന്ന ചൂരല്‍ മുഴക്കത്തോടെ ചുഴറ്റി.... ചില്ല് കഷണങ്ങള്‍ ചിതറി തെറിച്ചു...

ദേവന്‍ മന്ദിരത്തിന്റെ പടിയില്‍ ആകാശം നോക്കി കിടന്നു. ... ശരീരത്തില്‍ അവിടവിടെ രക്തം കിനിയുന്നുണ്ട്....


ശൈഖ് വിളികളുടെ ശബ്ദങ്ങളെ കീറി മുറിച്ചു കൊണ്ട് അകലത്തെ പള്ളിയില്‍ നിന്നും വാങ്ക് വിളി ഉയര്ന്നു ... മുടിക്കൂടില്‍ നിന്നും അവസാനത്തെ ചില്ല് കഷണവും ഉതിര്ന്നു വീണു...

ഏകത്വത്തിന്റെ വിളിയില്‍ അപ്പൂപ്പന്‍ താടി പോലെ നീളന്‍ മുടി ഉയര്ന്നു പൊങ്ങി.... ആ വിളിയിലേക്ക് ദേവന്‍ വേച്ചു വേച്ചു നടന്നു..

0 അഭിപ്രായ(ങ്ങള്‍):

Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share